സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, മാർ 29

മത നിന്ദയുടെ പുതിയ മുഖങ്ങള്‍

   ഈ വികൃത മുഖം ഓര്‍മ്മയുണ്ടോ..?അഹങ്കാരവും പരിഹാസവും
ഒന്നു ചേര്‍ന്ന ദുശിച്ച മുഖം..മറക്കാന്‍ കഴിയുമോ നമുക്ക്??ഡെന്മാര്‍ക്കെന്ന കിരാതമന്‍മാരുടെ നാട്ടില്‍ ജനിച്ച്, അവിടെത്തന്നെ വിദ്യ(ആ)ഭാസം നേടിയ കാര്‍ട്ടൂണിസ്റ്റ്..കുര്‍ട്ട് വെസ്റ്റര്‍ ഗാര്‍ഡ്..ഡെന്‍മാര്‍ക്കിന്‍റെ സംസ്കാരത്തിന്നും അവരുടെ പത്രസ്വതന്ത്ര്യത്തിന്നും യോജിച്ച വൃത്തികേടുകള്‍  നിറഞ്ഞ മനുഷ്യക്കോലം..മനസ്സും മസ്ത്തിഷ്ക്കവും മരവിച്ച കൂലി തല്ലുകാരനല്ല...കൂലി വരയന്‍..പ്രവാചകന്‍റെ തലയില്‍ ബോമ്പും വാളുമാണ് ഉരുവം കൊള്ളുന്നതെന്ന് പറയാന്‍ ധൈര്യം കാണിച്ച പാതകി..
                                ലോകം മുഴുവന്‍ ബഹുമാനിക്കുന്ന പുണ്ണ്യ നബിയെ അവഹേളിച്ച സന്ദര്‍ഭം ഓര്‍മ്മിക്കുമല്ലോ..സ്വലാഹുദ്ദീന്‍ അയ്യൂബിമാരിലൂടെ കാലഗതി തൊട്ടറിഞ്ഞ വിപ്ലവാനുയായികള്‍ പ്രതികരിച്ചു...സഭ്യതയുടെ സര്‍വ്വ സീമകളും പാലിച്ചു കൊണ്ടു തന്നെ..ലംഘിക്കാന്‍ പിന്തുടരുന്ന സംസ്കാരം അനുവദിക്കുന്നില്ല...അതിന്ന് കൊതിയുമില്ല..പക്ഷേ ഹൃദയതളിരിത സ്നേഹം തന്ന പുണ്ണ്യ നബിയോടുള്ള സ്നേഹം അവരും പ്രകടിപ്പിച്ചു...ഡെന്മാര്‍ക്ക് പിന്‍വലിച്ചു..മാപ്പു പറഞ്ഞു..
പ്രതികരണം ഹമാസിന്‍റെ തീകല്ലുകളായി പരിണമിക്കും മുമ്പേ..അബാബീലുകള്‍  വാനില്‍ പാറി പ്പറക്കും മുമ്പേ..കാലം അധികം വൈകും മുമ്പേ പലരും ശാദ്വല തീരത്തണിഞ്ഞുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം..സത്യം എന്നും സത്യമായിത്തന്നെ നിലനില്‍ക്കുമല്ലോ..
         ഇത് മറ്റൊരുവന്‍...കണ്ണും കയ്യും നിയന്ത്രിക്കാന്‍ കഴിയാത്ത മനോരോഗിയായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ്..വരയാന്‍ തുടങ്ങിയാലെ-
നിക്ക് നിയന്ത്രണമില്ലെന്ന് പ്രഖ്യാപിച്ച മഞ്ഞ കണ്ണടക്കാരന്‍ ലാര്‍സ്
വില്‍ക്സ്...ഡെന്മാര്‍ക്കിനെ അക്ഷരം പ്രതി പിന്തുടരുന്ന സ്വീഡിഷിന്‍റെ
വാലാട്ടിയാണിയാള്‍..street installation എന്ന പേരില്‍ ലാര്‍സ് തുടങ്ങിയ
പ്രവാചകനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വര, ഈ വയോധികന്‍റെ നരച്ച ചിന്തയുടെ അടയാളപ്പെടുത്തലുകളായിരുന്നു.(കൂടുതല്‍) തന്‍റെ സംസ്ക്കാരം നാല്ക്കാലികളെക്കാള്‍ മോശമാണെന്നയാള്‍  കോറിയിട്ടു..ഒരു ജനതയുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്ന് മേല്‍ ഇയാള്‍ കടന്ന് കയറി
.സ്വീഡനിലെ ഒരു റൌണ്ട് എബൌട്ടിന് വേണ്ടി പ്രവാചകനെ ടിയാന്‍ ചിത്രീകരിച്ചത്,അതികം  പ്രബുദ്ധരല്ലെങ്കിലും മത വികാരം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന അവിടുത്തെ മുസ്ലിം സമൂഹം രംഗത്തിറങ്ങി. സ്വീഡന്‍ തെരുവോരങ്ങള്‍ക്ക് വിറങ്ങലിക്കേണ്ടി വന്നു പോയി, ആ ഒഴുക്ക് കണ്ടപ്പോള്‍..അത്യുജ്ജ്വല പ്രവാചക വചനങ്ങളും,ഖുര്‍ആനിന്‍റെ വിപ്ലവ വാക്യങ്ങളും, അവര്‍ മനസ്സിലും കൈകളിലുമേന്തി..സ്വീഡന്‍ തെരുവ് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു..നോക്കി നില്‍ക്കാനല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനായില്ല.ലോകത്തിന്‍റെ പിന്തുണ കൂടിയായപ്പോള്‍ അവരുടെ ആവേശം അണ പൊട്ടി..സര്‍ക്കാറുകള്‍ ഇടപെട്ടു..പിന്‍ വലിക്കലും ഖേദപ്രകടനവുംസ്ഥിരംപല്ലവിയായിനടന്നു.
പക്ഷേ,അപ്പോഴേക്കുംവലിയൊരുജനസാമാന്യംഇസ്ലാമിനെപഠിച്ചുകഴിഞ്ഞിരുന്നു.
പലരുംഇസ്ലാമാശ്ലേഷിച്ചു.അതൊരുവിധിയാണ്..വഴിയും.
പഠനത്തിനുള്ളപഴുതുകളാണ്.കണ്ണു തുറക്കാത്ത മുസ്ലിമിന്‍റെ കണ്ണും അവിടെ തുറക്കപ്പെട്ടു. ഉല്‍ക്കടവും ഉദാത്തവുമായ പ്രവാചക സ്നഹം അങ്ങിനെയാണ്.ഉള്ളില്‍ ഉറവെടുത്ത് കൊണ്ടേയിരിക്കും.നന്മയുടെയും സ്നേഹത്തിന്‍റെയും ഉറവ.അതിന് അതിര്‍ വരമ്പുകളില്ല..
                                വിഭിന്നമാണ് ഇന്ത്യയുടെ സംസ്ക്കാരം.സര്‍വ്വ വിശ്വാസികളെയും നെഞ്ചേറ്റിയ
മഹോന്നത മാതൃത്വത്തിന്‍റെ മാതൃക.ആര്‍ക്കും എന്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്രമായ അവകാശം.അത് മൌലികമാണ്,മഹത്തരവും.സര്‍വ്വോപരി സമ്പന്നമാണ് കൊച്ചു കേരളത്തിന്‍റെ
ഇവ്വിഷയകമായ നിലപാടും.മറ്റു സംസ്ഥാനങ്ങളിലെ കലുശിത അന്തരീക്ഷത്തില്‍ നിന്ന് തീര്‍ത്തും
മാറ്റമുണ്ട് നമ്മുടെ കേരളത്തിന്ന്.പരസ്പര ധാരണയും,തിരിച്ചറിവും ലോകത്തോളം ഉയര്‍ത്തി മലയാളി എന്ന വിളി..ഈ പൈതൃകം കണ്ട് പലരും കൊതി പൂണ്ടു.പക്ഷേ,മനോഹരമായ ആപ്പിളിലെ ചെറിയൊരു പുഴുക്കുത്ത് അതിന്‍റെ മനോഹാരിതയും മധുരവും ദുശിപ്പിക്കുന്നത് പോലെ,
ചില ദുശ്ദൃക്കുകള്‍ സമൂഹത്തെയും ദുശിപ്പിച്ചു. മത നിന്ദ എന്നത് പുതിയ രീതിയാക്കിയെന്നതാണ്
പുതിയ സമീപനം.സംശുദ്ധ ജീവിതം കൊതിക്കുന്ന,സദാചാര ബോധമുള്ള മത വിശ്വാസികളെ വിറളി പിടിപ്പിക്കുക എന്നതാണത്.അവരുടെ മൌലിക അവകാശങ്ങളെ ചോദ്യം ചെയ്യുക,അതില്‍
കൈ കടത്തുക എന്നത് എത്രത്തോളം പ്രതിഷേധാര്‍ഹമല്ല.ജീവനു തുല്ല്യം സ്നേഹിക്കുന്നവരെ വൃത്തികെട്ട പദപ്രയോഗം നടത്തി അവഹേളിക്കുകയെന്നത് മാന്യതയ്ക്കു നിരക്കുന്നതാണോ?അധ്യാപകനെന്നാല്‍സംസ്ക്കാരത്തിന്‍റെ സര്‍വ്വസ്സ്വവും
സംഘടിച്ചവന്‍എന്നാണ്..വൈരുദ്ധ്യങ്ങളുണ്ടെങ്കിലും.അംഗീകരി-
പ്പെടുന്നുവെന്നതിനാല്‍ അതിര്‍ലംഘനം നടത്തുന്നത് ഭൂഷണമല്ല
.മഞ്ഞ കണ്ണട ധരിച്ച് മറ്റുള്ളവരെയും മഞ്ഞയായി കണ്ട മനുഷ്യക്കോലം മാത്രമുള്ള മലയാളം മാഷിന്‍റെ ചിത്രമാണിത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം മേധാവിയാണത്രേ.?!
മത വിരോധം മാത്രമല്ലത്രേ ടിയാന്‍റെ അജണ്ട.മറ്റുള്ളവരെ തമ്മി-
ലടിപ്പിക്കുക എന്നതും ഹോബിയാണത്രേ.ഏതാനും ദിവസങ്ങള്‍-
ക്കു മുമ്പ് ഇതേ രീതിയില്‍ ഒരു പുസ്തകം വന്നതും കോലാഹലം സൃഷ്ടിച്ചതും നമ്മള്‍ മറന്നിട്ടില്ലല്ലോ. മതമില്ലാത്ത ജീവനും മതമുള്ള ജീവനും പാഠശാലകളില്‍ ഉടുതുണിയുരിഞ്ഞ് ഓടി നടന്നതും ഈ അടുത്താണല്ലോ..കലാലയങ്ങള്‍ ഇതിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നത് വേദനാജനകമാണ്.  ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്നത് പോലും ഉചിതമാണെന്ന് ലേഖകന് തോന്നുന്നില്ല.

           പിന്‍കുറിപ്പ്:-             
                   പ്രതികരണം അതി ശക്തമായി.പ്രതിഷേധം കൊടുങ്കാറ്റായി.പ്രകടനങ്ങളും പാര്‍ട്ടി കൊടികളും അണിനിരന്നു.പ്രബുദ്ധ സമൂഹം പെട്ടെന്ന് പ്രക്ഷുബ്ധമായി.പോലീസിന് പോലും പലപ്പോഴും പാടുപെടേണ്ടി വന്നു. മതം ഒന്നാണെങ്കിലും സംഘങ്ങള്‍ പലതാണല്ലോ..വികാരം ഒന്നായത് മഹാ ഭാഗ്യം.. ഐക്യത്തിന്നര്‍ത്ഥം എന്താണെന്ന് ആരും നമ്മളെ പഠിപ്പിക്കേണ്ടതില്ല!?കാരണം തോന്ന്യാക്ഷരങ്ങള്‍ എഴുതാന്‍ നമുക്ക് പത്രങ്ങളുണ്ടല്ലോ..മാസികകളും.ഇതാണ് നമ്മുടെ രീതി.വേണ്ടാത്തരങ്ങള്‍ എഴുതാനും പറയാനും നമുക്കെമ്പാടും സമയമുണ്ട്..സ്റ്റേജും പേജുമുണ്ട്. എങ്കിലും, സ്വയം ഉപദേശിക്കാതെ മറ്റുള്ളവരെ ഉപദേശിക്കുന്ന രീതി ഭൂഷണമാണോ.? തൊടു പുഴ പ്രശ്നം കഴിഞ്ഞിറങ്ങിയ പത്രങ്ങളിലെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടു..ഐക്യ സംഘക്കാരാണ് പ്രശ്നം കലുശിതമാക്കിയതെന്ന് ഒരു പത്രം. .പച്ചക്കൊടിക്കാരാണ് മുതലെടുത്തതെന്ന് മറ്റൊരു പത്രം.. നാണമില്ലല്ലൊ നമുക്കെന്നോര്‍ത്ത് തല താഴ്ത്താനെ നമുക്ക് കഴിയൂ..മാന്യതയുള്ളവന്ന് കഴിയൂ..എന്നാണവോ നാം നമ്മളെ തന്നെ തിരിച്ചറിയുക.ഏതായാലും വൈകിക്കൂടായെന്നതാണ് എന്‍റെ വിനീതമായ അഭിപ്രായം..പ്രതികരിക്കുക നാം യുവാക്കളെ..നമ്മുടെ മസ്ത്തിഷ്ക്കത്തെ പ്രക്ഷാളനം ചെയ്യാന്‍ നമുക്കനുവദിച്ച് കൂടല്ലോ..നാമാണ് നട്ടെല്ല്..ക്ഷതം സംഭവിച്ചാല്‍ ഗുരുതരമായ അനന്തരഫലം നാം അനുഭവിക്കേണ്ടി വരും തീര്‍ച്ച.

1 അഭിപ്രായം:

വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു