സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ജൂലൈ 24

കൈ വെട്ട്...നാം പഠിക്കേണ്ടത്...

                                     കൈ വെട്ടും കാല്‍ വെട്ടും തല വെട്ടും കേരളത്തിനു പുത്തരിയല്ല.. കൊള്ളയുംകൊള്ളി വെപ്പും കൊല പാതകവും നമ്മുടെ ദിന ചര്യയുടെ ഭാഗവുമാണ്. പീഢനവും, പിടിച്ചു പറിയും, ഒളിച്ചോട്ടവും ഇല്ലേല്‍ നാം എന്ത് മലയാളികള്‍ അല്ലേ..!?. അന്യന്റെതിനു പുല്ലു വിലയും സ്വന്തത്തിന്റെതിനു സ്വര്ണ്ണ വിലയും കാട്ടിയില്ലെങ്കില്‍ നമുക്കുകേരളീയനാകാന്‍പറ്റുമോ..?കളവുനടത്തലും,കളവുപറയലും,അപഹസിക്കലും, 
സ്വയം അപഹസിതരാകലും നമ്മുടെ ചില തിരിച്ചറിയല്‍ അടയാളങ്ങാണ്. കുപ്രചരണവും,കുപ്രസിദ്ധിയും പുതിയ തല മുറയുടെ ഹരങ്ങളാണ്.! തെറിയാഭിഷേകം നടത്താത്ത പ്രചരണ പരിപാടികളില്‍ ആളുകളെ കിട്ടാനില്ലാത്ത അവസ്ഥ.വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഷ്ടി ചുരുട്ടി വിശ്രമിക്കുംമ്പോള്‍,തെറി വാക്യങ്ങള്‍ ഫണം വിടര്ത്തിയാടുന്നു.തെരുവോ
രങ്ങള്‍ ശബ്ദ മലിനീകരണത്തില്‍ വീര്പ്പു മുട്ടുന്നു.കുട്ടി രാഷ്ടീയക്കാര്‍ രംഗം കയ്യടക്കിയിരിക്കുന്നു. മൂത്തവരുടെ ബാല പാഠങ്ങള്‍ ഉള്ക്കൊണ്ടു പഠിച്ചു വളരുന്നവരാണിവര്‍. ഭാവിയില്‍ കേരളത്തെ കുളമാക്കേണ്ട ദൌത്യം ഇവരുടെതാണ്.ആയതിനാല്‍ വിദ്യഭ്യാസ സ്ഥാപനവും ഭരണ കേന്ദ്രങ്ങളും ഇവര്‍ കൈകാര്യം ചെയ്തു തുടങ്ങി.പൊതു മുതലുകളുടെ കാലാവധി ഒരു ബന്ദോ സമരമോ വരെ മാത്രം. ഹര്ത്താലുകള്‍ ആഘോഷങ്ങളാക്കുന്ന നാം കേരളീയര്‍, ഏതു ക്ഷേമത്തെ കുറിച്ചാണു സംസാരിക്കുന്നത്?!!.
                  കൈവെട്ടിനൊരു രാഷ്ടീയമുണ്ട്.അതു കേരളത്തിലെ  വലിയ  രാഷ്ടീയ കുബുദ്ധികള്‍ കാണിച്ച മാതൃകയാണ്.കൈകള്‍ വെട്ടി വലിച്ചെറിയലും, പോസ്റ്റുകളില്‍ തൂക്കിയിടലും, തല വെട്ടി പ്രദര്ശിപ്പിക്കലും, വയറു കുത്തിക്കീറി കുടലുകള്‍ പുറത്തിട്ടാസ്വദിക്കലും, കൊച്ചു കുട്ടികളുടെ കാലുകള്ബോംബിംഗിനിരയാക്കുകയും ചെയ്യുന്ന മാതൃക.ഈ രാഷ്ടീയ മാതൃക സ്വീകരിച്ചാല്‍ അതെങ്ങനെ താലിബാനിസം ആകുമെന്ന് മനസ്സിലാകുന്നില്ല.അല്ലേലും ചിലര്ക്ക് ഇതൊക്കെ ചെയ്യാമെന്നും മറ്റുള്ളവര്ക്കിത് പാടില്ലെന്നും ഏതു കിത്താബിലാ ഉള്ളത്.? രാഷ്ടീയത്തിന്റെ പേരില്‍ ചെയ്യുന്നത് ഹലാലായ(അനുവദനീയ) തോന്നിവാസവും, മറ്റുള്ളവര്‍ ചെയ്യുന്നത് ഹറാമു(നിഷിദ്ധം) മാകുന്നതെങ്ങനെയാണ്?!.കൈ വെട്ടിനെക്കാള്‍ വലിയ കൊല പാതകങ്ങള്‍ നടന്നപ്പോള്‍ തീവ്ര വാദം കാണാത്തവര്‍ ഇപ്പോള്‍ കൈവെട്ടിന്റെ തീവ്രവാദം കാണുന്നതും, ജനകീയ സമരങ്ങള്ക്ക് പിന്നില്‍ 
മാവോയിസം കാണുന്നതും രസാവഹം തന്നെ.
                   നിഷ്കളങ്കമായ എത്രയെത്ര ജീവനുകളാണ് രാഷ്ട്രീയ ഭൂമികയില്‍ വെറുതെ വീണുടഞ്ഞത്. ക്ലാസ് മുറികളിലെ ചോരക്കറ കണ്ട് മനം നൊന്ത കൊച്ചു കുട്ടികള്‍ക്കിപ്പോളും ആ വിഭ്രാന്തി മാറിക്കാണില്ല.ഓവു ചാലിലെ മലിന ജലത്തില്‍ ചീഞ്ഞു നാറിയത് ഒരു നാല്ക്കാലിയുടെ ജഢമല്ല, ഇരു കാലുള്ള മനുഷ്യ സ്വഭാവമുള്ള നിഷ്കങ്കനായ ഒരു സാധാരണക്കാരന്റെതായിരുന്നു.കണ്ണൂരിലെ ഹസീനയും,വടകരയിലെ അഷ്റഫും അതിനു പകരക്കാരനായി ഇരയാക്കപ്പെട്ട ബിജുവും എന്ത് തെറ്റാണ് ചെയതത്.എന്തെ ഇതിലൊന്നും ഭീകരവാദമോ തീവ്രവാദമോ കണ്ടെത്താഞ്ഞത്. അതില്‍ മത മൂല്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ.എങ്കില്‍ ഒന്നു ചോദിക്കട്ടെ. എന്താണീ രാഷ്ട്രീയം.?രാജ്യത്തെ ജനങ്ങള്ക്ക് സ്വസ്ഥ,സുസ്ഥിര ജീവിതം നെല്കുന്നതല്ലെ രാഷ്ടീയ സിദ്ധാന്തം.അതിലും ഇല്ലെ ചില നിയമവാലികളും സദാചാരങ്ങളും.അതു തന്നെയാണ് മതവും.മനുഷ്യന്‍ എങ്ങിനെ ജീവിക്കണമെന്ന രീതിയാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്.കൃത്യമായ അധ്യാപന രീതികളും അതിനുണ്ട്.ആയതിനാല്‍ രാഷ്ട്രീയക്കാര്‍ അവരുടെ നയിക്കുന്ന സിദ്ധാന്തത്തിലൂടെ പോകുംമ്പോള്‍,മത വിശ്വാസികള്‍ അവരുടെ രീതികളും ആശ്രയിക്കുന്നു.എന്നാല്‍ തെറ്റു ആരു ചെയ്താലും അത് തെറ്റായിക്കാണാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നമുക്ക് വേണ്ടേ?
     പ്രശ്നത്തിന്റെ പ്രധാന കാരണക്കാര്‍ രാഷ്ട്രീയക്കാരാണെന്നു ചുരുക്കം.ഒരു രാജ്യത്തിന്റെ ഭരണത്തിലിരുന്നു വായില്‍ തോന്നിയത് കോതക്ക് പാട്ടു എന്ന മട്ടില്‍ പ്രതികരണവും തീരുമാനവും എടുക്കുന്നത് എത്രത്തോളം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നത് നന്ന്.തങ്ങളുടെ ആളുകളാവുമ്പേള്‍ "പഠിക്കട്ടെ" എന്നും, മറ്റു കക്ഷികളാവുംമ്പാള്‍"മുഖം നോക്കാതെ നടപടി" എന്നതും ഇനി രാഷ്ട്രീയമില്ലാതെ സ്വ ആദര്ശത്തിലൂന്നി പ്രവര്ത്തിക്കുന്നവരാകുംമ്പോള്‍ "താലിബാനിസവും,തീവ്ര വാദവും"തുടങ്ങിയ സ്ഥിരം പല്ലവിയില്‍ നിന്നു നാം മാറണം.പ്രത്യേകിച്ചു അഭ്യന്തര മന്ത്രിമാര്‍.മൈക്ക് കാണുമ്പോഴേക്കും കൂകി വിളിക്കുന്ന,മാധ്യമ പ്രവര്ത്തകരെ കാണുമ്പോള്‍ വിയര്ത്തു കുളിക്കുന്ന രീതി മാറണം.അറിയാത്ത കാര്യത്തെ കുറിച്ചുള്ള ചൂടപ്പം മറുപടി രാഷ്ട്രീയക്കാര്‍ നിര്ത്തിയെ മതിയാകൂ.പരസ്പരം പഴി ചാരലും, ഒഴിഞ്ഞു മാറലും ഈ വര്ഗ്ഗത്തിന്നു ഭൂഷണമല്ല തന്നെ.
                                  ഇനി നാം ആലോചിക്കുക.ഇതില്‍ പറഞ്ഞ ഏതെങ്കിലും ചെയ്തികള്‍ നമുക്കു പൊറുക്കാവുന്നതാണോ?തല പോയാല്‍ ജീവന്‍ പോകുന്നുവെങ്കില്‍, കൈയും കാലും പോയാല്‍ അവന്‍ ജീവഛവമല്ലെ ആകുന്നത്?!!.ഇതില്‍ ഏതാണ് നല്ലതെന്നു ചോദിക്കുന്നതില്‍ എന്തര്ത്ഥമാണുള്ളത്?ഇനി നിഷ്പക്ഷരായ നമ്മളാണു ചില തീരുമാനങ്ങള്‍     എടുക്കേണ്ടത്.
                        പോലീസിന്റെ ആയുധ വേട്ടയും,രാഷ്ട്രീയക്കാരുടെ വാചാല വേട്ടയും അവിടെ നടക്കട്ടെ.വിദ്യാസമ്പന്നരായ ആളുകളെ നാം നമ്മുടെ ഭരണത്തലവന്മാരായി തെറഞ്ഞെടുക്കുക.നാടിന്നു വേണ്ടി പ്രവര്ത്തിക്കുന്നനമ്മുടെ ജീവിത നിലവാരം സ്വപ്നം കാണുന്ന നല്ല വ്യക്തിത്വങ്ങളെ മാത്രം.രാഷ്ട്രീയ പാരമ്പര്യവും, കുടുംബ പാരമ്പര്യവും നമ്മെ സ്വാധീനിക്കാതിരിക്കണം.അതിനു നല്ല കൂട്ടായ്മകള്‍ വളരണം.നല്ല കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാന്‍ നാം രംഗത്തു വരണം.നന്മയുടെ മൂല്യമറിയാത്തവര്‍ എങ്ങിനെ മൂല്യമള്ളവരായിത്തീരും. കാഷ്ടം ഒരു നാളും ശുദ്ധിയാക്കാന്‍ പറ്റാത്തത് പോലെ. ഇത്തരം രാഷ്ട്രീയ കള്ളന്മാരെ ആദ്യം 
പിടികൂടിയാല്‍ ഒരു തരത്തിലുള്ള വെട്ടും കേരളം കാണേണ്ടി വരില്ല തീര്ച്ച.

2010, ജൂലൈ 17

നന്മയുടെ വഴിയെ....

     തണുത്തുറഞ്ഞ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതേയുള്ളു..ഉള്ളിലേക്ക് തന്നെ വലിഞ്ഞു കയറി..നേരം വെളുപ്പാന്‍ കാലം..ഏഴു മണിയാകുന്നേയുള്ളൂ..അതി കഠിനമായ ചൂടു തുടങ്ങിക്കഴിഞ്ഞു...ബില്ഡിംഗ് പണിക്കാരൊക്കെ ചൂടില്‍ കിടന്ന് പൊരിഞ്ഞു തുടങ്ങി..കറുത്തിരുണ്ട മനുഷ്യക്കോലങ്ങള്‍...നൂറു മീറ്റര്‍  മാത്രം ദൂരെയുള്ള എന്റെ ഓഫീസിലെത്താനുള്ളത്ര ചൂടു പോലും സഹിക്കാന്‍ വയ്യ...എന്നിട്ടല്ലേ ബില്‍ഡിംഗ് പണി..കത്തിയെരിയുന്ന ചൂടില്‍ ആശ്വാസമായി എയര്‍ കണ്ടീഷനുകള്‍ നിലക്കാതെ മുരളുന്നു..ഫാനുകള്ക്കും വിശ്രമമില്ല..ദാഹ ശമനത്തിനായി ബോട്ടിലുകള്‍ കരുതിയിട്ടുണ്ട്..എന്നിട്ടും ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി ഉരുകിത്തീരുന്നു... 
       പുരാതന അറേബ്യ മനസ്സിലൂടെ മിന്നി മറഞ്ഞു...പ്രവാചകന്മാരുടെയും അനുചരുടെയും ത്യാഗ പൂര്ണ്ണ ജീവിതവും, സഹന കഥകളും മനസ്സില്‍ വല്ലാതെ തടം കെട്ടി നിന്നു..അസഹ്യമായ ചൂടിലും കാര്യ നിര്‍വ്വഹണത്തില്‍ മുന്നില്‍ അവര്‍ തന്നെ..മടിയില്ലാതെ കാര്യങ്ങള്‍ ചെയ്തു തീര്ത്തവര്‍..എനിക്ക് ആവേശം കൂടി വരുന്ന പോലെ..ഈ മണലാരുണ്യത്തിലാണല്ലോ അവരും വളര്ന്നത്...എന്നിട്ടും, ദൌത്യ നിരവ്വഹണത്തില്‍ അവര്‍ വിപ്ലവം സൃഷ്ടിച്ചു...ഇന്നും അവര്‍ നമ്മളില്‍ നിറഞ്ഞു നില്ക്കുന്നു...
      ഉച്ചയുറക്കത്തിനായി മുറിയിലേക്ക് പോകും വഴി...മെലിഞ്ഞുണങ്ങിയ ഒരു പൂച്ച..കരയാന്‍ പോലും വയ്യ..കഠിന ചൂടില്‍ ജലാംശം നന്നെ കുറവാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം..മഴ പോലും ഇല്ലാത്ത ഇവിടെ ജീവ ജാലങ്ങള്ക്ക് നന്നെ പ്രയാസം തന്നെ...ഉള്ള മനുഷ്യന്മാര്‍ തടിച്ചു കൊഴുത്തിരിക്കും...പക്ഷെ ഈ മിണ്ടാ പ്രാണികള്‍ എന്തു ചെയ്യാന്‍..പൂച്ചയുടെ ദൈന്യമായ കരച്ചിലില്‍ പൂര്‍വ്വ കാലത്തെ ഒരു സംഭവം മനസ്സില്‍ ഓടി വന്നു..ദാഹിച്ചു വലഞ്ഞ നായയ്ക്ക് വെള്ളം കൊടുത്ത് സ്വര്ഗ്ഗ പ്രവേശം ഉറപ്പിച്ച ഒരാളുടെ കഥ...കഥയായ് പറഞ്ഞതല്ല അതെന്ന് നേരിട്ടു ബോധ്യമായി..അദ്ധേഹത്തിന്ന് സ്വര്ഗ്ഗം മാത്രമാണ് പ്രതിഫലം എന്ന് എന്റെ മനസ്സും..ഇന്ന് ബില്ഡിംഗുകളുടെ തണലെങ്കില്‍ അന്ന് വിശാലമായ മരുവായിരുന്നു...മരുക്കപ്പലുകള്ക്ക് മാത്രം പ്രാപ്യമായ സാഹചര്യം...അതിലാണ് ഉന്നത് മൂല്യങ്ങള്‍ പടുത്തുയര്ത്തിയത്...നിലനില്പിന്നു വേണ്ടിയുള്ള  സമരങ്ങള്‍ നടന്നതും അവിടെയാമ്...കാരുണ്യത്തോടെ മാത്രം വര്ത്തിക്കാന്‍ പഠിപ്പിച്ചതും ഇതെ  തട്ടകത്തില്‍ നിന്നു തന്നെ...പക്ഷെ, കാലത്തിന്റെ ഒഴുക്കില്‍ പലതും നാമാവശേഷമായി... അതില്‍ പല മൂല്യങ്ങളും കടപുഴകി...അലങ്കാരത്തിന്നു വേണ്ടി വാങ്ങുന്ന ജീവ ജാലങ്ങള്ക്ക് സ്വാതന്ത്യം നഷ്ടമായി...അവരുടെ ലോകത്തിന്ന് നാം പരിധികളിട്ടു...ഉപകാരങ്ങള്ക്ക് ഉപകാര സ്മരണ നാം ചോദിച്ചു വാങ്ങിത്തുടങ്ങി..ഇന്ന് അതെ ജീവ ജാലങ്ങള്‍ മുഖേന നാം ശപിക്കപ്പെടുന്നു..നമ്മുടെ മനസ്സാണ് മാറിയത്...ജീവ ജാലങ്ങളോ അവസരങ്ങളോ അല്ല.
          കാലം മാറി കൊണ്ടിരിക്കും..പക്ഷെ തന്മയത്വമുള്ള മൂല്യങ്ങള്‍ നാമാവശേഷമാവരുത്..കാരുണ്യം നമ്മളില്‍ നിറഞ്ഞു നില്ക്കട്ടെ..സഹ ജീവികള്ക്കു നാം പ്രതീക്ഷയായിടട്ടെ..മനുഷ്യത്വം നമ്മളില്‍ അവശേഷിക്കണം...എങ്കിലെ അനുഭവങ്ങള്‍ നമുക്കു പാഠമാകുകയുള്ളൂ..