സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ഏപ്രി 23

ഈ മണ്ണ് നമ്മുടേത്...!

ഈറന്‍ നിറഞ്ഞൊരീ കണ്ണിലും കരളിലും
ജീവന്‍ തുടിപ്പിന്‍റെ പൊന്‍ തിളക്കം..
ഈ നാട്ടിലാറടി മണ്ണിന്നു വേണ്ടി നാം
ജീവന്‍ ത്യജിക്കുവാന്‍ സന്നദ്ധരാം..
ഈ കൈകളെറിയുന്ന കല്ലുകള്‍ തേടുന്നു
ജൂതന്‍റെ ഹീനമാം മാറിടത്തെ..
ഇരകളെത്തേടുന്ന സമ്മര്‍ദ്ധ തന്ത്രത്തിലു-
ലയാത്ത ധൈര്യമാണിന്നു ശക്തി..
ഇരമ്പിയാര്‍ന്നെത്തുന്ന തീ ചൂളകള്‍ക്കിനി
ജ്വലനം അസാധ്യമാണതിനു മേലെ..
കണ്ടു മടുത്തൊരീ രക്തക്കറകളില്‍
ജൂത നാശത്തിന്നലയൊലികള്‍...
ഈ മണ്ണില്‍ ബാക്കിയായീരുള്‍ താഴ്വരയില്‍
പ്രിയതമര്‍ തന്‍ തിരു ശേഷിപ്പുകള്‍..
ഈ കാലമത്രയും അതിരുകള്‍ക്കപ്പുറം
ജൂതപ്പടകളെ നിര്‍ത്തി നമ്മള്‍..
ഈ ലോകമാകയും പാടിപ്പുകഴ്ത്തുന്നു
വിശ്വം ജയിക്കും വിശ്വാസികള്‍ നാം..
ഈ നെഞ്ചകത്തിലെ പച്ചക്കരളിതാ
വിപ്ലവകാരികള്‍ക്കായി തരുന്നു..
അന്തരാളങ്ങളില്‍ അനുഭവിക്കുന്നു ഞാന്‍
വിജയാരവത്തിന്നിതാന്ത സുഖം..
പോവുക മുന്നോട്ട്, പറയുവാനുച്ചത്തില്‍
നമ്മളീ മണ്ണിന്‍റെ മക്കളെന്ന്...

2010, ഏപ്രി 10

വാടാത്ത പൂവ്

!..ഇസ്രയേലിന്‍റെ ഇര..!
..സമര്‍പ്പണം..എല്ലാ കുരുന്നുകള്‍ക്കും..
 
വിടര്‍ന്ന കണ്ണുകളില്‍
വിരിയാത്ത സ്വപ്നത്തി-
ന്നിളം മൊട്ടുകള്‍..
വാടാത്ത ചുണ്ടുകളില്‍
മരിക്കാത്ത ജീവന്‍റെ
 മന്ദസ്മിതം..
ചോരക്കറ പുരണ്ട
തുടുത്ത മുഖത്ത്
ജൂത വിനാശത്തിന്‍റെ
ചുവന്ന വരകള്‍...
വെടിയുണ്ടകളില്‍ തകരാത്ത
ഉറച്ച നെഞ്ചില്‍
ചരിത്രത്തിന്നടയാളപ്പെടുത്തലുകള്‍..  
മടിക്കാതെ മിടിക്കുന്ന
മൃദുല ഹൃദയത്തില്‍
മരിക്കാത്ത ഓര്‍മ്മകളുടെ
കുഞ്ഞോളങ്ങള്‍
നിഷ്കളങ്ക മനസ്സിന്‍റെ
നിതാന്ത തേട്ടം
നിഷ്ഠൂര ജന്മങ്ങളുടെ നാശത്തിനായീ...
വാടാത്തയീ മുഖം
അധിനിവേശത്തില്‍ തളരാത്ത
കുരുന്നു ലോകത്തിന്നാവേശ പ്രതീകം..
കരളു പിളര്‍ന്നാഴ്ന്നിറങ്ങിയ
വെടിയുണ്ടകളേക്കാള്‍,  
കൂടു വിട്ട കുഞ്ഞു ജീവനേക്കാള്‍,  
തളരാത്ത,തകരാത്ത
ഇന്‍തിഫാദയുടെ ഇന്‍ക്വിലാബുകള്‍
മുഴങ്ങിക്കേള്‍ക്കുന്നുണ്ടീ നെഞ്ചകത്തില്‍..
കൂര്‍ത്ത്,മൂര്‍ത്ത കല്ലുകളുമായ്
അബാബീലുകളുടെ വരവ്
ഈ നോട്ടത്തിനന്ന്വര്‍ത്തമാണ്..
ആത്മ ധൈര്യത്തിനനശ്വര-
പ്രതീകമായീ മുഖം നമ്മളില്‍
ഉള്ളുണര്‍വ്വിന്നൂര്‍ജ്ജമായുണര്‍ന്നിരിക്കും..

2010, ഏപ്രി 1

ചൂടും ചൂരും

ഉച്ച ചൂടിന്‍റെ
ഉഛിയിലാണ്
ഫോണ്‍ ബെല്ലടിഞ്ഞത്..
ഊര്‍ജ്ജം മുഴുവന്‍
ഊറ്റിയെടുത്തൊരു മറുപടി:
"ദേ..കിടക്കുന്നു-
പ്രണയം പതിനെട്ട് കഷ്ണം.."!

കൃത്രിമത്തണുപ്പില്‍
ശരീരം തണുക്കുംബോഴേക്കും
മണ്ണിന്‍റെ ചൂടിലേക്കവള്‍
ചേര്‍ന്ന് കിടന്നിരുന്നു..!?

                                      ചൂടും,ചൂരുമില്ലാത്ത
                                     പ്രാണനും,പ്രണയവും
                                     വ്യര്‍ത്ഥ ജീവിതത്തിന്‍റെ
                                     വ്യഥകളത്രേ..!!