സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, മേയ് 27

സ്ത്രീയും ചില ഊരാക്കുടുക്കുകളും

കോഴിക്കോട്: പാര്‍ട്ടിയുടെ ഏതു തലങ്ങളിലും വനിതകള്‍ക്ക് കടന്നുവരികയും പങ്കാളിത്തം വഹിക്കുകയും ചെയ്യാമെന്ന് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അന്തസും മാന്യതയുമുള്ള വസ്ത്രധാരണത്തോടെയും ഉന്നത നിലവാരത്തോടെയും സ്ത്രീകള്‍ പൊതുരംഗത്തുവരുന്നത് പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്. ഓഡിറ്റോറിയത്തില്‍ വനിതാലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 സ്ത്രീ സംവരണത്തിന്റെ ആളുകള്‍ തങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന ഇടതുമുന്നണിയില്‍പോലും നാമമാത്ര സ്ത്രീ പ്രാതിനിധ്യേമയുള്ളൂ. സ്ത്രീ സംവരണം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നും പൊതുരംഗം കൈയടക്കാമെന്നും ആരും മനപ്പായസമുണേ്ണണ്ട. ലാഭം കണക്കുകൂട്ടിയും 'സ്‌പെയ്‌സ്' ഉണ്ടെന്ന് കരുതിയും ചില മതസംഘടനകളും രംഗത്തുവരുന്നുണ്ട്. എന്നാല്‍ അവരുടെ ലക്ഷ്യം വിജയിക്കില്ല. മതബോധമുള്ള വിദ്യാസമ്പന്നരായ നിരവധി സഹോദരിമാര്‍ ലീഗിലുണ്ട്. താഴെ തലംതൊട്ട് നിയമസഭ, ലോക്‌സഭാ അംഗത്വത്തില്‍വരെ ചെന്നെത്താന്‍ യോഗ്യതയുള്ളവരാണ് അവര്‍. അച്ചടക്കമില്ലാതെ മനുഷ്യപ്രകൃതിക്ക് നിരക്കാത്തവിധം സ്ത്രീ വിമോചനമെന്ന് പറഞ്ഞ് പ്രവര്‍ത്തിക്കുന്നവരോട് ലീഗിന് ബന്ധമില്ല. അത്തരക്കാരുടെ ആശയത്തിന് വിരുദ്ധമാണ് പാര്‍ട്ടിയുടേത്. സ്ത്രീകള്‍ക്ക് ഇണങ്ങുന്ന അച്ചടക്കത്തോടെയും വസ്ത്രധാരണത്തോടെയും വനിതകള്‍ പൊതുരംഗത്തിറങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
                                               ഇതു കാണുക.തുടര്‍ന്ന് വായിക്കുക.
                               ************************************************
 

                            ************************************************** 
    നാം കണ്ടിരിക്കണം ഇത്..ജമാഅത്ത് വനിതകള്‍ നിള തീരത്ത് കൂടിയപ്പോള്‍ സമ്മേളനം ചേര്‍ന്ന നമ്മുടെ ഖാസിമിമാരും ഫൈസിമാരും രംഗത്ത് വരണം. നമ്മുടെ പണ്ഡിതന്മാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ.. ഇതാണ് ശരിയെങ്കില്‍ പിന്നെ നാം ഒച്ച വെച്ചത് എന്തിന് വേണ്ടിയായരുന്നു? ജമാഅത്തുമായി ഇവര്‍ നടത്തിയ ചര്‍ച്ച എന്തിന്നു വേണ്ടിയായിരുന്നു? തൊട്ടു കൂടാത്തവരായിരുന്നു അവരെങ്കില്‍ പിന്നെ സമുദായത്തിന്‍റെ രാഷ്ട്രീയവും, വിദ്യാഭ്യാസവും അടങ്ങിയ കാര്യങ്ങള്‍ എന്തിന്ന് അവരോടൊപ്പമിരുന്ന് ചര്‍ച്ച ചെയ്തു?
                അറിയാം, അതൊന്നുമല്ല കാര്യം.. ആരെയും പിണക്കാതെ അധികാരത്തിന്‍റെ
അപ്പക്കഷ്ണ-ത്തിന്നു വേണ്ടി മാത്രം (പണ്ഡിതന്മാരടക്കമുള്ളവര്‍)കപടവേഷംഅണിയുമ്പേള്‍
,ചവിട്ടി മെതിക്കപ്പെടുന്ന സമുദായത്തിന്‍റെ നെഞ്ചകം നാം കാണാതിരിക്കുന്നത്
അപായമാണ്.താന്താങ്ങളുടെകേവല നിലനില്‍പ്പിനേക്കാള്‍ഇസ്ലാമിന്‍റെകാവലാളുകളാവേണ്ടവ
രല്ലേമുസ്ലിങ്ങള്‍.മറ്റുസമൂഹത്തിന്ന്മാതൃകയാവേണ്ട ഉത്തമ സമുദായമല്ലേ മുസ്ലിംങ്ങള്‍. ഇതു
വായിക്കുന്ന അമുസ്ലിം സഹോദരങ്ങളെ മുന്നില്‍ കണ്ട് കൊണ്ടാണ് എന്‍റെ ഈ ചോദ്യങ്ങള്‍.
     എന്തായിരിക്കുംഇത്തരം ഒരു അവസ്ഥയില്‍ അവരുടെകാഴ്ച്ചപ്പാടുകള്‍.വിലയിരുത്തലുള്
ഊഹിക്കാവുന്നതേയുള്ളൂവെന്ന് വിനീതമായി പറഞ്ഞു വെക്കട്ടെ.സമുദായത്തേക്കാളുപരി
സമൂഹത്തിന്നുംവേണ്ടിയാണ് ഇസ്ലാം എന്ന് വലിയ വായില്‍ പറഞ്ഞു നടന്നാല്‍ മതിയോ.?
 അത് പ്രവര്‍ത്തനത്തില്‍ കൊണ്ടു വരാന്‍, ജീവിതത്തില്‍ മാതൃക യാക്കാന്‍ മുസ്ലിം സമൂഹം
 സന്നദ്ധരല്ലെങ്കില്‍ പിന്നെ, ഈ മതത്തിന്‍റെ കൊടി പിടിക്കാനുള്ള അവകാശം ഏത് വായാടിക
ള്‍ക്കുള്ളതാണെന്ന്വ്യക്തമാക്കാനെങ്കിലും സന്നദ്ധരാവേണ്ടതില്ലേ. ഉള്ള സമയം മറ്റുള്ളവരെ വെറുതെ തീവ്രവാദികളാക്കുന്നതിന്ന് പകരം സേവന സന്നദ്ധരാവുന്നതാണ് ഉചിതമെന്ന്
തേന്നുന്നു.ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായം. യോജിക്കാം വിയോജിക്കാം.എന്നാലും കാരണം എന്തെന്ന് വ്യക്തമാകാനും, ആക്കാനും ശ്രമിക്കണം. അറിയട്ടെ ജനം. അവര്‍ക്കുമി
ല്ലേ അറിയാനുള്ള അവകാശം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു